ഒറ്റയ്ക്കായി മടുത്ത 'സമയ'ത്തിനു കോട്ടുവാ വന്നുറങ്ങിത്തൂങ്ങി ഏതെങ്കിലും പാതയോര മരത്തിലിടിച്ച് നിശ്ചലമാകുമെന്ന് തോന്നുമ്പോൾ മാത്രം ദൈവം പറഞ്ഞു വിടുന്ന ഒറ്റയൊറ്റ ചരക്കു ലോറികളെ വശീകരിക്കുന്ന, മുളകുപാടത്തിനു മുഖപ്പെട്ടു നിൽക്കുന്ന ആ മധുശാല.
കമ്യൂണിസ്റ്റു പാർട്ടിയുടെ ഏക പാർട്ടി സ്വേച്ഛാധിപത്യത്തെക്കുറിച്ച് പ്രവചനാത്മകമായി അദ്ധേഹം പറഞ്ഞത് 'ഒറ്റച്ചക്രം മാത്രമുള്ള വാഹനം അതിന്റെ കേന്ദ്രീകൃത ഘടനയുടെ ആനുകൂല്യം കാരണം വേഗത്തിലും ദൂരത്തിലും മറ്റെല്ലാത്തിനെയും അതിശയിക്കും, പക്ഷേ യാത്രികർ ഒരിക്കലും ആഹ്ലാദവാൻമാരാകില്ല' എന്നാണ്.